ബി.ഒ.ടി ചുങ്കപാത എക്‌സ്പ്രസ്സ് വേയേക്കാള്‍ വിനാശകരം

ചരിത്രം രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ എന്ന വിശേഷണം മൂന്നു ലക്ഷം ജനങ്ങളെ കുടിയിറക്കിയ നര്‍മ്മദാ വാലി അണക്കെട്ടു പദ്ധതിക്കാണ്. എന്‍.എച്ച് . 17 പദ്ധതിക്കാകട്ടെ കുടിയിറക്കേണ്ടവരുടെ എണ്ണം 14 ലക്ഷവും, തലതിരിഞ്ഞ ഈ വികസന പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 4.5 ശതമാനത്തെയാണെന്നത് ഭീതിയുളവാക്കുന്ന സത്യമാണ്. അധികാരം കൈയാളുന്നവര്‍ ആര്‍ക്കൊപ്പമെന്ന ചോദ്യം ബാക്കിയാവുന്നു.