Uncategorized

കാര്‍മിന ക്രാസ്റ്റ.

31 കാരിയായ കാര്‍മിന ക്രാസ്റ്റ. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങളോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍ഗോഡെ യെന്തടുക്ക സ്വദേശി. ഒപ്പം ഏഴുവയസുകാരന്‍ മകന്‍ മാര്‍ട്ടിന്‍ ഡിസൂസ. എന്‍ഡോസള്‍ഫാന്റെ ഇരകളിലൊരാളാണ് മാര്‍ട്ടിന്‍. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ തന്റെ നാല് ഗര്‍ഭം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കാര്‍മിനയ്ക്ക് ഒഴിവാക്കേണ്ടതായി വന്നു. സ്‌കാനിംഗില്‍ തന്നെ ഗര്‍ഭസ്ഥ ശിശുവിന് ജനിതക വൈകല്യമുണ്ടെന്ന് കണ്ടെത്തുന്നതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കേണ്ടി വരുന്ന കാസര്‍ഗോഡെ നിരവധി സ്ത്രീകളില്‍ ഒരാളാണ് കാര്‍മിന. വെള്ളവും മണ്ണും നശിപ്പിച്ചു കഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ ഇപ്പോള്‍ പിറക്കാനിരിക്കുന്ന ഭ്രൂണങ്ങളെപ്പോലും വെറുതെ വിടുന്നില്ല.