ആഢംബര സൗധങ്ങളും അടര്‍ന്നുവീഴുന്ന ചുവരുകളും

മൂത്താശാരിമാരുടെ പരിചയസമ്പന്നതയെ ആശ്രയിച്ച് വീടുകെട്ടിയിരുന്ന മധ്യവര്‍ഗ്ഗ മലയാളികള്‍ എഞ്ചിനീയറിംഗിന്റെ കമ്പോളയുക്തിക്ക് പണി കൈമാറിയതോടെ സംഭവിച്ചതെന്താണ്? ക്വാറികള്‍ കൂണുപോലെ മുളച്ചുപൊന്താന്‍ തുടങ്ങിയതില്‍ മൂത്താശാരിയില്‍ നിന്നും എഞ്ചിനീയറിലേക്ക് പോയ ആഢംബര മനഃസ്ഥിതിയുടെ പങ്കെന്താണെന്ന് പറയുന്ന ‘ഊര് കവരും ഉയിരും’ എന്ന ഡോക്യുമെന്ററിയെക്കുറിച്ച് സംസാരിക്കുന്നു.