കേരളത്തില്‍ പിന്നീട് എന്താണ് നടന്നത്?

ദക്ഷിണേന്ത്യയുടെ ജീവനാഡിയായ പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഒരുകൂട്ടം പരിസ്ഥിതി സ്‌നേഹികള്‍ പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലൂടെ കാല്‍നടയായി നടത്തിയ പശ്ചിമഘട്ട രക്ഷായാത്രയുടെ 25-ാം വാര്‍ഷികം 2012 നവംബര്‍ ഒന്നിന് പിന്നിട്ടിരിക്കുന്നു. രണ്ട് സംഘങ്ങളായി, 1987 നവംബര്‍ ഒന്നിന് തെക്ക് കന്യാകുമാരിയില്‍ നിന്നും വടക്ക് നവാപൂരില്‍ നിന്നും ഒരേ സമയം തുടങ്ങിയ യാത്ര 1988 ഫെബ്രുവരി 2ന് ഗോവയിലെ രാംനാഥില്‍ സംഗമിച്ചു. എന്തായിരുന്നു യാത്രയുടെ പശ്ചാത്തലം? പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പുത്തനുണര്‍വുണ്ടാക്കിയ യാത്രയുടെ തുടര്‍ച്ചകള്‍ എന്തായിരുന്നു?

Read More

ഇനിയെന്ത് എന്‍ഡോസള്‍ഫാന്‍ എന്നോ?

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു; ഇനി എന്ത് പ്രശ്‌നം എന്നാണ് ഇപ്പോള്‍ പ്രബുദ്ധ കേരളം നെറ്റി ചുളിക്കുന്നത്. പക്ഷേ, കൂട്ടരെ കാസര്‍കോട്ടെ ദുരിതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലല്ലോ? ഫല പ്രദമായ ചികിത്സയോ, പുനരധിവാസമോ, മണ്ണ്, ജലം എന്നിവ വിഷമുക്തക്കലോ ഒന്നും നടന്നിട്ടില്ല. പ്രശ്‌നങ്ങള്‍ ഈ വിധം നീളുമ്പോള്‍ സമരപരിപാടികള്‍ മാത്രമാണ് ഇരകള്‍ക്ക് മുന്നിലുള്ളതെന്ന് എ. മോഹന്‍കുമാര്‍

Read More

ആരണ്യതപസ്സില്‍ പിറന്ന ചിത്രമുഹൂര്‍ത്തങ്ങള്‍

ആവാസവ്യവസ്ഥയില്‍ മനുഷ്യന്റെ ഇടപെടല്‍ മൂലമുണ്ടാകുന്ന വിനാശങ്ങളും വ്യഥകളുമെല്ലാം പുറംലോകത്തെ അറിയിക്കുക എന്ന ദൗത്യമാണ് വന്യജീവികള്‍ നസീറിനെ ഏല്പിക്കുന്നത്. നസീറിന്റെ കാടും ഫോട്ടോഗ്രാഫറും എന്ന രചനയെക്കുറിച്ച്

Read More

വാക്കും പ്രവര്‍ത്തിയും പൊരുത്തപ്പെടുമ്പോള്‍

സെപ്റ്റംബര്‍ അവസാനം കേരളത്തോട് വിടപറയുമ്പോള്‍ അവസാനമായി യാത്ര ചോദിക്കുവാന്‍ ഒരാളെ മാത്രമേ കണ്ടിരുന്നുള്ളൂ. ഏഴിലോടുള്ള ആയുര്‍വേദ ചികിത്സാലയത്തില്‍ നിസ്സഹായനായി കഴിയുന്ന വാസുദേവന്‍ നന്തിക്കര എന്ന ജോണ്‍സി. ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ജോണ്‍സിയുടെ ആരോഗ്യം അനുക്രമമായി ക്ഷയിക്കുകയായിരുന്നു. സ്‌നേഹത്തിന്റെ ഒരു ചെറുതരി പോലും ജോണ്‍സിയെ ആശ്വസിപ്പിച്ചിരുന്നു.

Read More