ജനാധിപത്യം നിലനില്‍ക്കാന്‍ ഈ സമരങ്ങള്‍ തുടരേണ്ടതുണ്ട്‌

മഹത്തായ ഒരു ഭരണഘടന നമുക്കുണ്ടായിട്ടും അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭരണഘടനയുടെ അന്തഃസത്തയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്ന ഒരു പഞ്ചായത്തീ രാജ് ആക്ട് നമുക്കുണ്ട്. എവിടെയെങ്കിലും അത് പരിപാലിക്കപ്പെടുന്നുണ്ടോ? ഈ ആലപ്പാട് അത് നടപ്പിലാക്കുന്നുണ്ടോ?

Read More

പുതിയ ഖനന നിയമം കനത്ത ആഘാതമായി മാറും

2015 ഫെബ്രുവരി 7 ന് യാഥാര്‍ത്ഥ്യമായ കേരള സര്‍ക്കാരിന്റെ പുതിയ ഖനന നിയമം ക്വാറി-ക്രഷര്‍, മണ്ണു-മണല്‍, ഭൂമാഫിയകള്‍ക്ക് എല്ലാവിധ പരിരക്ഷയും നല്‍കി, ഈ നാട് മുഴുവന്‍ കുഴിച്ചെടുക്കുന്നതിനുളള സൗകര്യമൊരുക്കുകയാണെന്ന്

Read More

ഖനികളില്‍ നിന്നും മലകള്‍ക്ക് ഒരു ചരമഗീതം

കേരളത്തിലെ വിവിധ ക്വാറി-ക്രഷര്‍ വിരുദ്ധ സമരങ്ങളിലൂടെ സഞ്ചരിച്ചും യോഗങ്ങളില്‍ പങ്കുചേര്‍ന്നും ക്വാറികളുടെ ദുരിതങ്ങള്‍ നേരികണ്ടും ഔദ്യോഗിക വസ്തുതകള്‍ ശേഖരിച്ചും നടത്തിയ വിശകലനം.

Read More

ഹരിതട്രിബ്യൂണല്‍ വിധി നടപ്പിലാക്കാന്‍ തയ്യാറാകണം

പാരിസ്ഥിതിക അനുമതിയില്ലാത്ത പാറമടകള്‍ അടച്ചുപൂട്ടണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുകയാണ്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണമെന്ന് ദീപക് കുമാര്‍-ഹരിയാന കേസിലെ സുപ്രീംകോടതി വിധിയും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ അനധികൃത ക്വാറികളെ തടയാന്‍ ഈ കോടതിയിടപെടലുകള്‍ പര്യാപ്തമാണോ?

Read More

അനധികൃത ക്വാറികളെ പിടികൂടാന്‍ ഒരു സാങ്കേതികവിദ്യ

കേരള വനഗവേഷണ പഠന കേന്ദ്രത്തിലെ ശാസ്ത്ര ഗവേഷകരായ അലക്‌സ്.സി.ജെ, രേഷ്മ.ജെ, വിമോദ്.കെ.കെ, എന്നിവര്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലയിലെ ക്വാറികളുടെ ഭുപടങ്ങള്‍ തയ്യാറാക്കുകയും ആഘാതങ്ങളും നിമയലംഘനങ്ങളും വിലയിരുത്തുകയും ചെയ്തിരിക്കുന്നു. ആര്‍ക്കും ലഭ്യമാകുന്നതും പരിശീലിക്കാന്‍ കഴിയുന്നതുമായ ആ സംവിധാനങ്ങള്‍ ക്വാറി വിരുദ്ധ സമരങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിരശേഖരണത്തിന് സഹായകമാകുന്നു.

Read More

പാണ്ടിപ്പറമ്പിലെ നിലയ്ക്കാത്ത സ്‌ഫോടനങ്ങള്‍

തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരഗ്രാമമായ പാണ്ടിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയും ക്രഷര്‍ യൂണിറ്റും നാട്ടുകാര്‍ക്ക് ദുരിതങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയിട്ട് നാളുകളേറെയായി. ഭരണാധികാരികളെല്ലാം സ്വകാര്യ ക്വാറിയെ സംരക്ഷിക്കുന്ന നിലപാട് തുടരുന്നതിനാല്‍ തീക്ഷണമായ സമരങ്ങളാണ് ഇനി മുന്നിലുള്ള മാര്‍ഗ്ഗമെന്ന് നാട്ടുകാര്‍ ഉറപ്പിച്ചിരിക്കുന്നു. (പാരിസ്ഥിതിക സന്തുലിതാവസ്ഥയേയും ജനജീവിതത്തേയും തകിടം മറിക്കൂന്ന പശ്ചിമഘട്ട മേഖലയിലെ ക്വാറികളെക്കുറിച്ച് കേരളീയം ചെയ്യുന്ന പ്രത്യേക പംക്തിയുടെ ഭാഗം).

Read More