കടലിനും പുഴയ്ക്കും ആധാരം കൈവശമുള്ള നിരവധി പേർ താമസിക്കുന്ന ഒരു സ്ഥലം കേരളത്തിലുണ്ട്. കവ്വായി കായലിനും അറബിക്കടലിനും ഇടയിൽ 24 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന കാസർഗോഡ് ജില്ലയിലെ വലിയപറമ്പ് പഞ്ചായത്ത്. പലതരത്തിലുള്ള മനുഷ്യനിർമ്മിതികൾ സൃഷ്ടിച്ച പ്രതിസന്ധികളും കാലാവസ്ഥാ വ്യതിയാനവും കാരണം വലിയപറമ്പിലെ ജനങ്ങൾ ഇന്ന് ദുരിതത്തിലാണ്. ഒരുഭാഗത്ത് തീരശോഷണം സംഭവിക്കുമ്പോൾ മറുഭാഗത്ത് കടലെടുത്ത കര തിരികെ വരുന്നു. ജനിച്ചുവളർന്ന നാടിന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആശങ്കയൊഴിയാതെ വലിയപറമ്പിലെ തീരവാസികൾ.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
കേരളീയം വീഡിയോ സ്റ്റോറി കാണാം: